Saturday, December 23, 2017

സ്റ്റാർ ആകാൻ തന്നെയാണ് നമ്മുടെ വിളി.. ഒരു ക്രിസ്തുമസ് സ്റ്റാർ.

ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിന് മുമ്പ് ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് സന്ദേശത്തിലെ ഏതാനും വരികൾ ഓർക്കുന്നത് ഉചിതമായിരിക്കും. "നിന്റെ ആത്മാവിൽ ക്രിസ്തു പിറക്കുന്ന നിമിഷങ്ങളിലെല്ലാം നീ തന്നെയ ത്രെ ക്രിസ്തുമസ്. നൻമകളാൽ സ്വയം അലംകൃതമാകുമ്പോൾ ക്രിസ്തുമസ് അലങ്കാരങ്ങളും നീ തന്നെയാകുന്നു. ലോകത്തിന് ശാന്തിയും നീതിയും സ്നേഹവും അറിയിക്കുമ്പോൾ നീ തന്നെയാകും മാലാഖ. നിന്റെ കൈവശമുള്ളതിൽ ഏറ്റവും നല്ലത് അവനർപ്പിക്കുമ്പോൾ ജ്ഞാനികളായ രാജാക്കൻമാരും നീ തന്നെയാകും. പക്ഷെ ശരിക്കും punch line ആ ഒരൊറ്റ വരിയാണ്. "The Christmas Star is You". When you lead someone to meet the Lord, You yourself become the Christmas Star. നിന്റെ ജീവിത സാക്ഷ്യം കൊണ്ട് ഒരാളെയെങ്കിലും നീ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നെങ്കിൽ നീ തന്നെ ഒരു ക്രിസ്തുമസ് നക്ഷത്രമായി മാറുന്നു. ഇതോടൊപ്പം കാൾ സാഗന്റെ പ്രസിദ്ധമായ വരികൾ കൂട്ടി വായിക്കുമ്പോൾ കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത ലഭിക്കുന്നു. "The nitrogen in our DNA, the calcium in our teeth, the iron in our blood, the carbon in our apple pies were made in the interiors of collapsing stars. We are made of Star stuff. "ദൈവമെ, ഉള്ളു പൊള്ളയായ കൂറ്റൻ നക്ഷത്രങ്ങൾ ഉണ്ടാക്കാനും അവയെ അലങ്കരിക്കാനുമുള്ള എന്റെ തത്രപ്പാടിൽ ഒരു നക്ഷത്രമാകാനുള്ള ആ ഒരു ക്ഷണത്തെ ഒരു മാത്രയെങ്കിലും ഗൗനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രാർത്ഥനയാണ് ഈ രാവിൽ! വാൽക്കഷണം: അപ്പോൾ പറഞ്ഞു വരുമ്പോൾ സിനിമയിലെ ആ ടൈറ്റില് നമ്മുടെ മമ്മുക്കക്ക് മാത്രമല്ലാട്ടോ, നമുക്കോരുരുത്തർക്കും നല്ലവണ്ണം ചേരും. "പുളളിക്കാരൻ സ്റ്റാറാ". അതെ സഖാവെ, സ്റ്റാർ ആകാൻ തന്നെയാണ് നമ്മുടെ വിളി.. ഒരു ക്രിസ്തുമസ് സ്റ്റാർ.

Monday, December 11, 2017

ശാലോം ഫ്രം എത്യോപ്പിയ


മനുഷ്യാവതാര ചിന്തകളിൽ ആവോളം മനസ്സ് നിറയുന്നുണ്ട് ഈ ദിനങ്ങളിൽ... ഇത്തവണയും ക്രുത്യമായി ലൂയിസ് ചേട്ടൻ അയച്ചുതരുന്ന സഖേറിന്റെ ചിന്തകൾ തന്നെ അതിനു കാരണം. ഈ കഴിഞ്ഞ ദിനങ്ങളിൽ കേട്ട ഒരു ചിന്തയാണ് മനസ്സിൽ വല്ലാത്ത ഒരു നീറ്റലായി ഉടക്കി നിൽക്കുന്നത്. പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ "മനുഷ്യന് ഒരു ആമുഖം" എന്ന പുസ്തകത്തിൽ നിന്നുള്ള ഏതാനും വരികളാണ് സഖേർ ധ്യാന വിഷയമാക്കുന്നത്. ദൈവം മനുഷ്യനോട് ചോദിക്കാൻ പോകുന്ന ആ കടുത്ത ചോദ്യം മനസ്സിന് തരുന്ന ഭാരം കുറച്ചൊന്നുമല്ല കേട്ടോ! "ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകൾക്കിടയിൽ സ്വന്തം മനസ്സിന്റേയും ശരീ്രത്തിനേറെയും സുഖത്തിനല്ലാതെ വരും തലമുറക്കായി നീ കൊളുത്തി വച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് കാണിച്ചു തരിക....?""ഞാൻ മുഖം കുനിച്ച് നിൽക്കും . ജീവിച്ചിരിക്കുമ്പോൾ അനുഭവിച്ചതിനേക്കാൾ പതിനാറിരട്ടിയെങ്കിലും അപകർഷതാബോധം അപ്പോൾ എന്നെ വിഴുങ്ങുവാൻ തുടങ്ങും. ഞാൻ തിന്നു, കുടിച്ചു, ഭോഗിച്ചു, ജീവിച്ചു ,മരിച്ചു. മുടിയിലെ പേനിനേയും കാട്ടിലെ സിംഹത്തേയും പോലെ. അവക്കിടയിലെ ആയിരം മ്ര്യ ഗജാതികളെ പോലെ. പക്ഷെ മനുഷ്യനെന്ന നിലയിൽ മരണത്തെ അതിജീവിക്കാൻ ഞാൻ എന്ത് ചെയ്തു? ഇല്ല ! എനിക്ക് ഉത്തരമുണ്ടാവുകയില്ല. എന്റെ ഭാണ്ഡം ശൂന്യമായിരിക്കും, എന്റെ ഹൃദയവും." ഒന്നുമില്ല പ്രഭോ " ഞാൻ പറയും. പിന്നെ ചോദ്യമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഒരു വാചകം കൂട്ടിച്ചേർക്കും. 'ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല!'വചനം മാംസമായെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഈ ദിനങ്ങളിൽ എങ്കിലും നമുക്കൊരുത്തരം ഉണ്ടാകണം, അല്ല നാമൊരുത്തരം തന്നെയാകണം സഖാവേ എന്ന സഖേറിന്റെ ഓർമ്മപ്പെടുത്തൽ ഒരു പ്രാർത്ഥനയാക്കി മാറ്റിക്കൊണ്ട് !ശാലോം ഫ്രം എത്യോപ്പിയ !

Saturday, November 11, 2017

" ആപത്തുകളുടെ കൂട്ടുകാരി ''




കുറെ നാളുകളായി എന്തെങ്കിലുമൊക്കെ ഈ മുഖപുസ്തകത്തിൽ കുത്തിക്കുറിച്ചിട്ട്. അപ്പോൾ പിന്നെ എന്താ ഇന്നിങ്ങനെ തോന്നാൻ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ! കാരണമുണ്ട്. കുറച്ച് ദിനങ്ങളായി സഖേറിന്റെ അമ്മ വിചാരത്തിൽ മനം നിറയുകയാണ്....അതിന് നന്ദി പറയേണ്ടത് ലൂയിസ് ചേട്ടനോടാ ( Louis Abraham) കേട്ടോ. എല്ലാ ദിവസവും വാട്ട്സാപ്പ് വഴി കിട്ടുന്ന അമ്മചിന്തകൾ മനസ്സിനെ നല്ലവണ്ണം ഉലക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വന്ന ചിന്ത വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. നമ്മുടെ പരമ്പരാഗത ദൈവ സങ്കൽപ്പത്തെ അത് കുറച്ചൊന്നുമല്ല വെല്ലുവിളിക്കുന്നത് .

Friday, November 10, 2017

കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌!

ഫ്രാൻസിസ്‌ എന്ന സഹൊദരൻ എഴുതിയ കുരിപ്പ്‌. ഒത്തിരി ഇഷ്ടപെട്ടു. അയച്ചു തന്ന ആനിസ്‌ ചെച്ചിക്കു പ്രത്യെകം നന്നി. Anice Mathew. കുരെ കാലമായി കൊണ്ടുനദക്കുന്ന ഒരാഗ്രഹമുണ്ട്‌. ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും ആ ഒരൊറ്റ ചിന്ത പൊടിപിടിച്ച് കിടക്കുന്നുണ്ട്....എത്ര തവണ ഇടറിയാലും...പതറിയാലും...വീണാലും....അവനെപ്പൊലെ ആകണം...ഒരു ദിവസമെങ്കില്‍ ഒരു ദിവസം അവൻ സ്നെഹിച്ചതുപൊലെ സ്നേഹിക്കണം.... കര്‍ത്താവേ ഒന്ന് നടക്കാം, കുറച്ച് പറയാന്‍ ഉണ്ട്‌! നിന്നെ മനസ്സിലാക്കാന്‍ തുടങ്ങിയ സമയത്തെ ഞാന്‍ പ്രാകാന്‍ തുടങ്ങിയിരിക്കുന്നു. എന്ന് തുടങ്ങിയാണ് നീ എന്നെ സ്വാധിനിക്കാന്‍ ആരംഭിച്ചത്? അറിയില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്...നിന്നെ അറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ ചെയ്തതെല്ലാം നിന്നെപ്പോലെ ആയിത്തീരാന്‍ വേണ്ടിയായിരുന്നു....അന്ന് തുടങ്ങിയതാണ്‌ എന്‍റെ ഹൃദയത്തിലെ യുദ്ധം...നന്മയും തിന്മയും തമ്മിലുള്ള യുദ്ധം.

Saturday, February 20, 2016

"ഒറ്റ വാക്കിലെന്താണ് ഈ സെലിബസി?"

അവൾ വീണ്ടും ചോദിക്കുന്നു: "ഒറ്റ വാക്കിലെന്താണ് ഈ സെലിബസി?"- "സ്നേഹം ശുദ്ധമാക്കുന്ന പ്രക്രിയയാണത്. ഒരു കാരണവുമില്ലാതെ ഒരാൾക്ക് സ്നേഹിക്കാനാകുമ്പോൾ അയാൾ പതുക്കെപ്പതുക്കെ ഒരു ക്രിസ്തു പോലുമായേക്കും!" സെലിബസിയെക്കുറിച്ച് ഇത്രക്കും ലളിതവും മനോഹരവുമായ ഒരു വ്യാക്യാനം ഇതിക്കുമുമ്പ് വായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ബോബ്ബിയച്ചന്റെ പുതിയ പുസ്തകമായ 'കൂട്ട്' – ല്‍ നിന്നുള്ള ഒരു കുറിപ്പാണിത്. കാര്യം സ്വല്‍പ്പം നീളമുള്ള ഒരു കുറിപ്പാണെങ്കിലും ആരും ഇത് വായിക്കാതെ പോകരുതെ. കാരണം, ചിലപ്പോഴെങ്കിലും ഒരു വൈദികനെക്കാണുമ്പോള്‍ നിങ്ങളും സ്വയം ചോദിച്ചിട്ടുണ്ടാവില്ലേ, “ഇയാള്‍ എന്തിനാണ് ഇങ്ങനെ ഒറ്റയ്ക്ക് നടക്കുന്നത്?” കുരുവിയും കുറുനരിയുംപോലും വീട് കെട്ടുന്ന ഈ ഭൂമിയില്‍ ഇയാളെന്തുകൊണ്ടാണ് ഒരു കൂര പോലും പണിയാതെ പോവുക?

Thursday, December 3, 2015

ഒരു പൂവുണ്ടാവുകയാണ് പ്രധാനം!

ഇതൊക്കെ ആരാണെന്നല്ലേ, താമ്രാത്ത്, സലാം, അഷനാഫി. ഇതാണ് അവരുടെ പേരുകള്‍. ദിവസവും ഞങ്ങളുടെ സെന്‍ററില്‍ വരുന്ന രണ്ടു കുഞ്ഞുങ്ങളും, മനസ്സിന് ചെറിയ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന അവരുടെ അപ്പനുമാണ് ചിത്ത്രത്തില്‍. `അവരെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ പറയാനേറെയുണ്ട്. കണ്ണീരും കയ്പ്പുമല്ലാതെ ജീവിതം അവര്‍ക്കൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നിട്ടും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ കുഞ്ഞുങ്ങളെ ഒരിക്കല്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.
മറ്റു പല കുഞ്ഞുങ്ങളും വസ്ത്രത്തിനായും ഭക്ഷണത്തിനായുമൊക്കെ വന്നു കൈനീട്ടുമ്പോഴും, അതിലൊന്നുംപെടാതെ, ആരോടും യാതൊരു പരാതിയുമില്ലാതെ.... പതിവായി തയ്യാറാക്കുന്ന കൊച്ചു മാഗസിനുവേണ്ടി ഫോട്ടോഎടുക്കുന്ന കൂട്ടത്തില്‍