Monday, October 20, 2014

വേറിട്ട ചില അനുഭവങ്ങള്‍




വേറിട്ട ചില അനുഭവങ്ങള്‍


വളരെ നാളുകളായി എന്തെങ്കിലും ഒന്ന് ഈ ചുവരില്‍ കുത്തിക്കുറിച്ചിട്ട്.  ബോബ്ബിഅച്ഛന്‍ കമ്മ്യുണിറ്റിയിലെ എല്ലാ കൂട്ട്കാരുടെയും എല്ലാ കുറിപ്പുകളും തന്നെ വായിക്കാറുണ്ട്,  വായിച്ചു പലപ്പോഴും കണ്ണ് നിറഞ്ഞു ഇരിന്നിട്ടുമുണ്ട്. ഏതായാലും ഇത്തവണ,  ഇക്കഴിഞ്ഞ അവധിക്കു എനിക്ക് നാട്ടില്‍ വച്ചുണ്ടായ ചില അനുഭവങ്ങള്‍ എന്റെ കൂട്ട്കാരുമായി പങ്കുവക്ക്യാം എന്ന്കരുതി.

തികച്ചും യാദൃശച്ചികമായാണ് ഞാന്‍ ആ പള്ളിയില്‍ വരാന്‍ ഇടയായത്.  കൃത്യമായി പറഞ്ഞാല്‍ ഈ കഴിഞ ഓഗസ്റ്റ്‌ മാസം 10)o തിയതി, ഒരു ഞായറാഴ്ച്ച.  എന്‍റെ സഹോദരിയെ കെട്ടിച്ചയച്ചിരിക്കുന്ന ഇടവക എന്നതിലുപരി ആ പള്ളിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.  എന്‍റെ അളിയന്‍ കാറ്റ്കിസം ഹെഡമാസ്റ്റര്‍ ആയതിനാലും, ബഹുമാനപ്പെട്ട വല്ല്യച്ചന്‍റെ കാരുണ്ണ്‍യത്താലും പത്തു മണിയുടെ കുട്ടികളുടെ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. 

യോഹന്നാന്‍ 9)൦ അദ്ധ്യായം, യേശു അന്ധനെ സൗഖ്യപ്പെടുത്തുന്ന ഭാഗമായിരുന്നു അന്നത്തെ സുവിശേഷം. വചനം വായിച്ചു, വചനം പങ്കുവച്ചു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്ന യേശുവിന്‍റെ സ്വയം വെളിപ്പെടുത്തലിനെ അധാരമാക്കിയായിരുന്നു എന്‍റെ വചന സന്ദേശം.  യേശു തന്‍റെ പരസ്യ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെതന്നെ വെളിപ്പെടുത്തിയത് ഇപ്പ്രകാരമായിരുന്നു. “ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”. എന്നാല്‍ തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനനാളുകളില്‍ തന്നെ കേട്ടുകൊണ്ടിരുന്ന പാവപ്പെട്ട മുക്കുവരുടേയും കൂലിപ്പണിക്കാരുടെയും കണ്ണുകളില്‍ നോക്കി നസ്രത്തിലെ ആ തച്ചന്‍ വിളിച്ചുപറഞ്ഞത് ഇപ്രകാരമായിരുന്നു:  “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു”.  പാവം മനുഷ്യര്‍ തങ്ങളുടെ കണ്ണുകള്‍ ഇറുക്കി അടച്ചു. എന്നിട്ടും കണ്ണീര്‍ അടക്കാന്‍ പറ്റുന്നില്ല. സമൂഹത്തിന്‍റെ വിളുമ്പില്‍ കഴിയുന്ന, എല്ലാരുടെയും അവഹേളനക്ക് പാത്രമാകുന്ന, തങ്ങളെ നോക്കി ഈ തച്ചന്‍ എന്തൊക്കെയാ പറയുന്നേ, ഞങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണെന്ന്!