Monday, September 15, 2014

യഥാര്‍ത്ഥ സൌന്ദര്യം

സൗന്ദര്യവും വൈരൂപ്യവും ഒരിക്കലൊരു
സമുദ്ര തീരത്ത് കണ്ടു മുട്ടി.
“നമുക്കീ സമുദ്രത്തിലിറങ്ങി സ്നാനം ചെയ്യാം.”
അവര്‍ പരസ്പരം പറഞ്ഞു.
വിവസ്ത്രരായി അവര്‍ സമുദ്രത്തിലിറങ്ങി.
അല്പസമയത്തിനു ശേഷം വൈരൂപ്യം തീരത്ത് വന്നു സൗന്ദര്യത്തിന്റെ് ഉടയാടകളണിഞ്ഞു നടന്നകന്നു...
സൗന്ദര്യം തീരത്ത് വന്നു തന്റെ് ഉടയാടകള്‍ കാണാതെ ലജ്ജിച്ചു. അവള്‍ വൈരൂപ്യത്തിന്റെച വസ്ത്രങ്ങളില്‍ അഭയം തേടി.
അന്ന് തൊട്ടിന്നോളം ഇവരെ നമ്മള്‍ തെറ്റിദ്ധരിക്കുന്നു.
എങ്കിലും ചിലരുണ്ട്.
അവര്‍ ഉടയാടകള്ക്കമപ്പുറത്തു സൗന്ദര്യത്തെ തിരിച്ചറിയുന്നു. വൈരൂപ്യന്തിന്റെm മുഖമറിയുന്ന ചിലരും.
ഏതുടയാട കൊണ്ട് മറച്ചാലും പിടിക്കപ്പെട്ടുകൊണ്ട്...
-ഖലീല്‍ ജിബ്രാന്‍-

Thursday, September 4, 2014

എന്താണ് പ്രര്തിക്കേണ്ടത്

എന്താണ് പ്രര്തിക്കേണ്ടത് എന്നതിനെ പറ്റി ഫെസിബുക്കിലെ സുഹൃത്തായ ആശാ തരിയനിലൂടെ ഒരു സൂചന ലഭിച്ചു കഴിഞ്ഞ ദിവസങ്ങളില്‍.  'നന്മയുടെ മൂര്‍ത്തി' എന്നറിയപ്പെട്ടിരുന്ന ഒരു ജൂദവിശുദ്ധനേപ്പറ്റിയായിരുന്നു പരാമര്‍ശം.  നന്മയുടെ മൂര്‍ത്തി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തന്‍റെ വിശുദ്ധിയെപ്പറ്റി ഒരിക്കലും അറിഞ്ഞില്ല.അദ്ദേഹത്തില്‍ ഒരു സവിശേഷത കളിയാടിയിരുന്നു.